2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..





കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴംപ്പാട്ടില്‍ മുങ്ങി...
മറുവാക്കുകേള്‍ക്കാന്‍ കാത്തു നില്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞു..
എന്റെ പുള്ളോര്‍ക്കുടം പോലെ തേങ്ങി !!

ഉണ്ണിക്കിടാവിന്നു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി..
ആയിരം കൈനീട്ടിനിന്നു സൂര്യ താപമായ്‌ താതന്റെ ശോകം..
വിട ചൊല്ലവേ നിമിഷങ്ങളില്‍ ജലരേഖകള്‍വീണലിഞ്ഞു ...
കതനങ്ങളില്‍ തുണയാകുവാന്‍ വേരുതെയൊരുങ്ങുന്ന മൌനം
ദൂരേ പുള്ളോര്‍ക്കുടം പോലെ തേങ്ങി ..!!

ഒരു കുഞ്ഞു പാട്ടായി വിതുമ്പി മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാടുനാളായലഞ്ഞു...
പൂന്തെന്നലില്‍ പൊന്നോളമായ്‌ ഒരുപാഴ്ക്കിരീടം മറഞ്ഞു...
കനിവേകുമീ വെണ്മേഘവും മഴനീര്‍ക്കിനാവായ്‌ മറഞ്ഞു..
ദൂരേ പുള്ളോര്‍ക്കുടം പോലെ വിങ്ങി...!!



''കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി'' ജോണ്‍സണ്‍ മാഷ് യാത്രയായി..."ദൂരെ ദൂരെ സാഗരം തേടി ....."ഒരിക്കലും മറക്കാത്ത സംഗീതത്തിന്‍റെ ഈരടികള്‍ മലയാളികള്‍ക്ക്  സമ്മാനിച്ച  ജോണ്‍സന്‍ മാഷിന്  യാത്രാമൊഴി ...



1 അഭിപ്രായം: