2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി..




കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി..
അലയും കാറ്റിലുലയും രണ്ടുകരയും  ദൂരെദൂരെ .
മനസ്സിലെ ഭാരം പങ്കുവയ്ക്കുവാനും 
കൂടെയില്ലോരാളും കൂട്ടിനുവേറെ ..
( കണ്ണീര്‍ക്കായലിലേതോ ..

ഇരുട്ടിലങ്ങോതൊകോണില്‍ നാലഞ്ചു നക്ഷത്രങ്ങള്‍ 
കാവല്‍ വിളക്കെന്നോണം കാണാമെന്നാലും .
കറുപ്പെഴും മേഖക്കീറില്‍ വീഴുന്ന മിന്നല്‍ചാലില്‍ 
രാവിന്‍റെ ശാപം തെല്ലും തീരില്ലെന്നാലും.
തിരക്കൈയിലാടി തീരങ്ങള്‍ തേടി -
ദിശയറിയാതെ കാതോര്‍ത്തു നില്പൂ ..
കടല്‍പ്പക്ഷി  പാടും, പാട്ടൊന്നു കേള്‍പ്പാന്‍.
( കണ്ണീര്‍ക്കായലിലേതോ ..

ചുഴിതിരയ്ക്കുള്ളില്‍ ചുറ്റും ജീവന്‍റെ ആശാനാളം 
കാറ്റിന്‍റെ കൈകള്‍ കെട്ടും യാമങ്ങള്‍ മാത്രം.
വിളമ്പുവാനില്ലെന്നാലും നോവിന്‍റെ മണ്‍പാത്രങ്ങള്‍ 
ദാഹിച്ച നീരിനൂഴം തേടുന്നു വീണ്ടും.
വിളിപ്പാട് ചാരെ വീശുന്ന ചീലില്‍ -
കിഴക്കിന്‍റെ ചുണ്ടില്‍ പൂശുന്ന ചേലില്‍ 
അടുക്കുന്നു തീരം, ഇനിയില്ല ദൂരം ..
( കണ്ണീര്‍ക്കായലിലേതോ ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ